കുട്ടി ആനകളുടെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന ആവശ്യം വനം വകുപ്പ് പൂഴ്ത്തി

          കുട്ടി  ആനകളുടെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന ആവശ്യം വനം വകുപ്പ് പൂഴ്ത്തി
...................................................................................................................................................................
കോന്നി ആനത്താവളത്തില്‍ നിന്നും www.konnivartha.com
................................................................................................................
കോന്നി :  കോന്നി ആനത്താവളത്തിന്‍റെ നടത്തിപ്പ് ശരിയല്ലെന്ന്  കോന്നി എംഎൽഎ അടൂർ പ്രകാശ്  ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നില്ല  . സ്ഥലം എം എല്‍ എ ഉന്നയിച്ച പരാതികള്‍ ഗൌരവം നിറഞ്ഞതാണ്‌ .കുട്ടി  ആനകളുടെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന ആവശ്യം വനം വകുപ്പ് പൂഴ്ത്തി . കേന്ദ്ര പ്രോജക്ട് എലിഫെൻറ് ഡയറക്ടർ കോന്നിയിലെ ആനകളുടെ ദുരൂഹമരണത്തെക്കുറിച്ച് കേരള ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണം തേടിയെങ്കിലും അന്വേഷണ റിപ്പോര്‍ട്ട് ഇന്നും വെളിച്ചം കണ്ടില്ല ..

ആറുമാസത്തിനിടയിൽ രണ്ട് ആനക്കുട്ടികളാണ് കോന്നിയിൽ ചെരിഞ്ഞത്.കഴിഞ്ഞ വര്‍ഷം ഡിസംബർ ആദ്യം അമ്മുവും ജൂലായിൽ ലക്ഷ്മിയും. അതിനു മുൻപ് ഇന്ദ്രജിത്ത് എന്ന ഒരാനയും പോയ വർഷം ചെരിഞ്ഞിരുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പും കുട്ടി ആന ചരിഞ്ഞിരുന്നു .

.ഹെർപ്പിസ് രോഗബാധ

ഹെർപ്പിസ് രോഗബാധയാണ് മരണകാരണമെന്ന് ബത്തേരിയിലെ വനംവകുപ്പിന്റെ ഫോറൻസിക് ലാബിൽ പരിശോധിച്ച് സ്ഥിരീകരിച്ചിരുന്നു .കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കുട്ടി ആനകള്‍ ചരിയുമ്പോള്‍ അന്വേഷണം കാര്യമായി നടക്കുന്നില്ല .

ഹെർപ്പിസ് രോഗബാധ കുട്ടിയാനകൾക്കാണ്പിടിപെടുന്നതായി കാണുന്നത്. ഹെർപ്പിസ് രോഗത്തിന് ചികിത്സയോ വരാ തിരിക്കാനുളള പ്രതിരോധമരുന്നുകളോഇല്ല .  ഗവേഷണങ്ങൾ ആഗോളതലത്തിൽ നടന്നുവരുന്നതേയുളളു. അവശേഷിക്കുന്ന ആനക്കുട്ടകളെ രോഗം ബാധിക്കാതെ എങ്ങനെ സംരക്ഷിക്കും എന്നതിനെക്കുറിച്ച് ആർക്കും വ്യക്തമായ ഉത്തരമില്ല. ആൻറി വൈറൽ മരുന്നുകൾ നൽകുകയാണിപ്പോൾ ചെയ്യുന്നത്. ആറും വയസ്സുള്ള കൃഷ്ണ, ഒരു വയസ്സുള്ള പിഞ്ചു എന്നീ കുട്ടിയാനകളടക്കം ഏഴ് ആനകളാണ് കോന്നി ആനക്കൂട്ടിൽ ഇപ്പോൾ ഉള്ളത്.

പരിജ്ഞാനമുളള പാപ്പാൻമാരും വന്യജീവിചികിത്സയിൽ വൈദഗ്ദ്ധ്യമുളള ഡോക്ടർമാരും കുറവാണെന്നതാണ് വനംവകുപ്പ് നേരിടുന്ന പ്രശ്നം. ഒരു വന്യജീവി വെറ്ററിനറി ഓഫീസറും രണ്ടു അസിസ്റ്റന്റ് ഓഫീസർമാരുമാണ് സംസ്ഥാനത്ത് ആകെയുള്ളത് മറ്റു പലസ്ഥലങ്ങളിലും ചുമതലയുള്ള ഡോക്ടർക്ക് ഇവിടെ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ കഴിയുന്നില്ല
സ്വാഭാവിക ആവാസവ്യവസ്ഥകളിൽകോന്നി അനകൂട്ടില്‍ കൊണ്ട് വന്ന് നാട്ടാനയായി മാറ്റിയ  ആനകൾക്ക് ശ്രദ്ധാപൂർവ്വമായ പരിചരണം വേണം . ഭക്ഷണവും പാർപ്പിക്കുന്ന സ്ഥലത്തെ സാഹചര്യങ്ങളും ശീതോഷ്ണാവസ്ഥയും വ്യായാമവുമെല്ലാം കൂട്ടിലടച്ചു വളർത്തുന്ന വന്യമൃഗത്തിന്റെ കാര്യത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.
കുട്ടിയാനകൾക്ക് തളളയൂട്ടുന്ന മുലപ്പാലും കാടിന്റെ കുളിർമയും ഔഷധമൂല്യമുളള സസ്യങ്ങളും നൽകുന്ന ആരോഗ്യത്തിന് പകരംവയ്ക്കുക പ്രയാസമാണ്.
വിനോദസഞ്ചാരം മുൻഗണന നേടുമ്പോൾ മൃഗങ്ങളുടെ പരിപാലനത്തിനു സംഭവിക്കുന്ന അവഗണനയും വീഴ്ചയും ചൂണ്ടി കാണിക്കുമ്പോള്‍ വനം വകുപ്പ് മാനം നോക്കി യിരുപ്പാണ്.കോന്നി ആനക്കൂട് വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതില്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ച കോന്നി എം എല്‍ എ യും മുന്‍ മന്ത്രിയുമായ അടൂര്‍ പ്രകാശ്‌ ഉന്നയിച്ച പരാതികള്‍ അന്വേഷണ വിധേയമാക്കണം .
കോന്നിയുടെ വിനോദ സഞ്ചാര ഗതി നിര്‍ണ്ണയത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്ന കോന്നി ആന താവളത്തെ മദ പാടിലാക്കാതെ നോക്കാന്‍ വനം വകുപ്പിന് കടമയുണ്ട് . ഇപ്പോള്‍ അഴിക്കുള്ളില്‍ ഉള്ള കുഞ്ഞു കുട്ടിയാനയെ നിരീക്ഷിക്കാന്‍ ഒരു ക്യാമറ വെച്ചത് കൊണ്ട് മാത്രം കാര്യമില്ല.

photo:(c)konni vartha .com photo division

Comments

Popular posts from this blog

വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞു

കേരളത്തിലെ വനഭൂമി അല്‍പം പഠിക്കാം

കാട്ടാനക്കലിയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം: ഡിഎഫ്ഒ ഓഫീസ് ഡി എം കെ പ്രവര്‍ത്തകര്‍ ആക്രമിച്ചു