വിദേശജോലി വാഗ്ദാനം : 5 ലക്ഷം തട്ടിയ രണ്ടുപേർ അറസ്റ്റിൽ







പത്തനംതിട്ട : മകന് ന്യൂസിലാന്റിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്  അമ്മയിൽ നിന്നും 5 ലക്ഷം തട്ടിയ കേസിൽ രണ്ടുപേരെ പന്തളം പോലീസ് പിടികൂടി. കോട്ടയം അയ്മനം കുടമാളൂർ കുന്നുംപുറത്ത് വീട്ടിൽ അഭിരാം (32), കൊല്ലം പോരുവഴി ഇടക്കാട് പുത്തൻ വീട്ടിൽ അരുൺ അശോകൻ (35) എന്നിവരാണ് അറസ്റ്റിലായത്. പന്തളം താവളംകുളം സ്വദേശിനിയുടെ പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞവർഷം മേയ് 20 നും നവംബർ 23 നുമിടയിലുള്ള കാലയളവിൽ എസ് ബി ഐ അക്കൗണ്ട് വഴിയും ഗൂഗ്‌ൾ പേ മുഖേനയും പലതവണയായി തുക പ്രതികൾ കൈവശപ്പെടുത്തുകയായിരുന്നു.


       നൽകിയ പണമോ, മകന് ജോലിയോ നൽകാതെ പ്രതികൾ കബളിപ്പിച്ചെന്ന് മനസ്സിലാക്കിയ ഇവർ ഡിസംബർ 24 ന് പന്തളം പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ച പോലീസ് അഭിരാമിനെ ഏറ്റുമാനൂരിൽ നിന്നും, അരുണിനെ പോരുവഴിയിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. മകന് ജോലിസാധ്യത അന്വേഷിച്ചപ്പോൾ ന്യൂസിലാന്റിൽ ജോലി ശരിയാക്കാമെന്നും, സൺഷൈൻ എന്ന ഏജൻസി ഉണ്ടെന്നും അഭിരാമാണ് നടത്തുന്നതെന്നും അരുൺ ഇവരെ തെറ്റിദ്ധരിപ്പിച്ചു. തുടർന്നാണ് ഇതിനായെന്നോണം പ്രതികൾ ആവശ്യപ്പെട്ട തുക നൽകിയത്. പ്രതികൾക്കെതിരെ സമാനമായ നിരവധി പരാതികൾ നിലവിലുണ്ട്. പന്തളം പോലീസ് ഇൻസ്‌പെക്ടർ റ്റി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എ എസ് ഐ സിറോഷ്, സി പി ഓമാരായ അജീഷ് കുമാർ, അമൽ, ഭഗത് എന്നിവരുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.



Comments

Popular posts from this blog

വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞു

കേരളത്തിലെ വനഭൂമി അല്‍പം പഠിക്കാം

കാട്ടാനക്കലിയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം: ഡിഎഫ്ഒ ഓഫീസ് ഡി എം കെ പ്രവര്‍ത്തകര്‍ ആക്രമിച്ചു