Posts

Showing posts from May, 2017

വാനാക്രൈ: ഫയലുകൾ വീണ്ടെടുക്കാൻ പ്രോഗ്രാം വികസിപ്പിച്ചു

Image
വാനാക്രൈ എന്ന റാൻസംവേർ ആക്രമണത്തിനിരയായ കംപ്യൂട്ടറുകളിലെ വിവരങ്ങൾ പിഴപ്പണം കൊടുക്കാതെ വീണ്ടെടുക്കാൻ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് വിദഗ്ധർ. വാനാകീ (WannaKey), വാനാകിവി (WannaKivi) എന്നിങ്ങനെ രണ്ടു പ്രോഗ്രാമുകൾ വികസിപ്പിച്ചതായാണ് റിപ്പോർട്ട്. ഡീക്രിപ്റ്റ് ചെയ്യാനുള്ള കോഡ് കംപ്യൂട്ടറിൽനിന്നു വീണ്ടെടുക്കുകയാണു രീതി. എന്നാൽ പ്രോഗ്രാം എല്ലാ കംപ്യൂട്ടറുകളിലും പൂർണ വിജയമായിരിക്കില്ലെന്ന് ഗവേഷകർ വ്യക്തമാക്കി. റാൻസംവേർ ആക്രമണമുണ്ടായ കംപ്യൂട്ടറുകൾ റീസ്റ്റാർട്ട് ചെയ്തില്ലെങ്കിൽ മാത്രമേ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയൂ. പ്രത്യേകതരം പ്രൈവറ്റ് കീ ഉപയോഗിച്ചാണ് ഒരു കംപ്യൂട്ടറിലെ ഫയലുകളും ഡേറ്റകളും വാനാക്രൈ ലോക്ക് ചെയ്യുന്നത്. എൻക്രിപ്ഷനായി കംപ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന കീ അതിനുശേഷം അപ്രത്യക്ഷമാകും. എന്നാൽ കീ അപ്രത്യക്ഷമായാലും അതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ കംപ്യൂട്ടറിൽ ഉണ്ടാകും. ഇക്കാര്യം പ്രയോജനപ്പെടുത്തി പുതിയതായി വികസിപ്പിച്ച പ്രോഗ്രാമിന്‍റെ സഹായത്തോടെ കീ കണ്ടെത്തുകയും കംപ്യൂട്ടറുകളിലെ ഫയലുകളും ഡാറ്റയും വീ...

ലൈംഗിക അതിക്രമത്തിന് ശ്രമിച്ച" സ്വാമി"യുടെ ജനനേന്ദ്രിയം യുവതി മുറിച്ചു

Image
ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചു. തിരുവനന്തപുരത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയുടെ ജനനേന്ദ്രിയമാണ് മുറിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരേ ബലാത്സംഗ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ചോദ്യം ചെയ്യുന്നതിനായി ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ പീഡിപ്പിക്കുന്നതിന് ഹരി സ്വാമിക്ക് മാതാവ് ഒത്താശ ചെയ്തു കൊടുത്തുവെന്ന് പോലീസ് വ്യക്തമാക്കി. ഏഴ് വര്‍ഷമായി ഹരിസ്വാമി തന്നെ പീഡിപ്പാൻ ശ്രമിക്കുന്നുണ്ടെന്നും ഗതികെട്ടാണ് ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. കൊല്ലത്തെ ആശ്രമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി യുവതിയുടെ കുടുംബം എത്തിയപ്പോള്‍ ആണ് അവിടെ അന്തേവാസിയായ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദർ യുവതിയുടെ ക...

എക്‌സൈസ് ഡി അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങും : പത്തനംതിട്ട റാന്നിയില്‍ ആദ്യ സംരംഭം

Image
എക്‌സൈസ് ഡി അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും എന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു .മലപ്പുറത്ത്‌ പത്ര സമ്മേളനത്തിലാണ് ഋഷിരാജ് സിങ് നയം വെളിപ്പെടുത്തിയത് .നെടുങ്ങോലം-കൊല്ലം, ചാലക്കുടി-തൃശ്ശൂര്‍, പയ്യന്നൂര്‍-കണ്ണൂര്‍, പാല-കോട്ടയം, കല്‍പ്പറ്റ-വയനാട്, റാന്നി-പത്തനംതിട്ട, അഗളി-പാലക്കാട്, നെയ്യാറ്റികര-തിരുവനന്തപുരം, മാവേലിക്കര-ആലപ്പുഴ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുക. കേരളത്തിലേക്ക് വ്യാപകമായി സ്പിരിറ്റ് ഒഴുകുന്നതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്.എക്‌സൈസ് വകുപ്പ് 137000 റെയിഡുകള്‍ നടത്തിയതില്‍ നിന്ന് 23490 പേരെ വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്തു. കഞ്ചാവ്, ഹാഷിഷ്, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ കടത്തിയതിന്റെ പേരില്‍ 3090 കേസുകളും 4332 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 300 ടണ്‍ പാന്‍മസാലയാണ് ഈ കാലയളവില്‍ പിടികൂടി നശിപ്പിച്ചത്. 11.5 കോടി രൂപ പിഴ ഈടാക്കി.

ആറന്മുള ബ്രാന്‍ഡ് അരി വിപണിയിലിറക്കി

Image
ആറന്മുളയില്‍ വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമി ഭൂപരിഷ്‌കരണ നിയമത്തിന്റെ ലാന്‍ഡ് സീലിംഗ് ആക്ട് ലംഘിച്ചതായി ഹൈക്കോടതി കണ്ടെത്തിയിട്ടുള്ള പശ്ചാത്തലത്തില്‍ ഈ മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ഇതിനുള്ള നടപടി ഈ സര്‍ക്കാരിന്റെ കാലത്തുതന്നെയുണ്ടാവും. ഹൈക്കോടതി വിധി പ്രകാരം ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി മന്ത്രി പറഞ്ഞു. ആറന്മുള അരിയുടെ വിപണനവും അരിക്കടയുടെ ഉദ്ഘാടനവും നെല്ലിന്റെ സംഭരണവില വിതരണവും ഐക്കര ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിമാനത്താവളത്തിനായി ഏറ്റെടുത്ത 420 ഹെക്ടര്‍ ഉള്‍പ്പടെ ആറന്മുള പുഞ്ചയിലെ എല്ലാ പ്രദേശത്തും രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായ തോതില്‍ നെല്‍കൃഷി പുനരാരംഭിക്കും. അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ നെല്‍കൃഷി നിലവിലുള്ള 196000 ഹെക്ടറില്‍ നിന്ന് മൂന്നു ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കും. നെല്ല് ഉത്പാദനം അഞ്ചു ലക്ഷം മെട്രിക് ടണില്‍ നിന്ന് 10 ലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ത്തും. ഒരു വര്‍ഷംകൊണ്ട് 15000 ഏക്കര്‍ തരിശു...

വിദ്യാഭ്യാസ വായ്പ കടക്കെണി: സര്‍ക്കാര്‍ സഹായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

Image
സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി സംബന്ധിച്ച് ധനവകുപ്പ് വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഒമ്പത് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്കാണ് സഹായം. ആറുലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും . നാല്‍പത് ശതമാനത്തിനു മുകളില്‍ അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക വരുമാന പരിധി ഒമ്പതുലക്ഷം രൂപയാണ്. ഇന്ത്യയിലെ അംഗീകൃത സാങ്കേതിക, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കാണ് ഈ പദ്ധതി ബാധകം. മാനേജ്‌മെന്റ്, എന്‍. ആര്‍. ഐ ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കും പദ്ധതിയുടെ സഹായം ലഭിക്കില്ല. മാനേജ്‌മെന്റ് ക്വാട്ടയില്‍ നഴ്‌സിംഗ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ചവരെ സഹായ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2016 ഏപ്രില്‍ ഒന്നിന് മുന്‍പ് തിരിച്ചടവ് ആരംഭിച്ചവര്‍ക്കാണ് സഹായം ലഭിക്കുക. ആദ്യ വര്‍ഷം 90 ശതമാനവും രണ്ടാം വര്‍ഷം 75 ശതമാനവും മൂന്നാം വര്‍ഷം 50 ശതമാനവും നാലാം വര്‍ഷം 25 ശതമാനവും തുക സര്‍ക്കാര്‍ ന...

“'ഒരുനേരമെങ്കിലും അന്നം'കോഴഞ്ചേരിയില്‍ പദ്ധതി ഉദ്ഘാടനം 20ന്

Image
ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ജന്മശതാബ്ദിയോടനുബന്ധിച്ച് “'ഒരുനേരമെങ്കിലും അന്നം' പദ്ധതിയുടെ ഉദ്ഘാടനവും കാന്‍സര്‍ എന്ന അനുഗ്രഹം പുസ്തക പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. 20ന് വൈകിട്ട് 7 ന് മാരാമണ്‍ റിട്രീറ്റ് സെന്ററാണ് അത്യപൂര്‍വ്വ ചടങ്ങിന് വേദിയാകുന്നത്. ജോളീസ് കിച്ചന്റെ നേതൃത്വത്തിലാണ് ഒരുനേരമെങ്കിലും അന്നം പദ്ധതി നടപ്പിലാക്കുക. സാംസ്കാരിക പ്രവര്‍ത്തകന്‍ ബാബു ജോണ്‍ രചന നിര്‍വഹിച്ച പുസ്തകത്തിന്റെ റോയല്‍റ്റി ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററിനും, പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കും കൈമാറുമെന്നും സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവിധ കാരണങ്ങള്‍ കൊണ്ട് ഒരു നേരം പോലും ആഹാരം കഴിക്കാന്‍ കഴിയാത്ത വൃദ്ധരും രോഗികളുമായിട്ടുള്ള 30 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഉച്ചഭക്ഷണം നല്‍കുന്നത്. കോഴഞ്ചേരി പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ ബന്ധുമിത്രാദികള്‍ ഉണ്ടായിട്ടും ഭക്ഷണവും ശുശ്രൂഷയും ലഭിക്കാത്ത 30 പേരെയാണ് പൈലറ്റ് പ്രൊജക്ടിന്റെ അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത് . തുടര്‍ന്ന് കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളിലെ ഭക്ഷണം കഴിക്കാന്‍ മാര്‍ഗ്ഗമില്ലാത്തവര്‍ക്ക് ഭക...

പ്രകൃതി മാടി വിളിക്കുന്നു കോന്നി കാട്ടാത്തി പാറയെ അടുത്തറിയാന്‍

Image
സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഇവിടെ ഇതാ ആകാശത്തോളം തല പൊക്കത്തില്‍ കാട്ടാത്തി പാറ.അരികില്‍ അണയുന്നവരില്‍ പ്രകൃതിയുടെ പച്ചപ്പ്‌ കുളിര്‍ തെന്നലായ് തഴുകി എത്തും.ഇത് വനാന്തരത്തില്‍ ഉള്ള പ്രകൃതിയുടെ വര പ്രസാദം. പത്തനംതിട്ട ജില്ലയില്‍ കോന്നി കൊക്കാതോട് എന്ന വനാന്തര ഗ്രാമം .അച്ചന്‍കോവില്‍ നദി യുടെ കുഞ്ഞോളങ്ങള്‍ തഴുകി വളര്‍ത്തിയ വനാന്തരം.കോന്നി വനം ഡിവിഷന്റെ ഭാഗം.കോന്നി -കല്ലേലി -കൊക്കാതോട് വനയാത്ര ആരിലും ഉണര്‍വ് പകരും. കല്ലേലിയിലൂടെ ഒഴുകുന്ന അച്ചന്‍കോവില്‍ നദിയില്‍ നീരാടി കൊക്കാതോട്ടിലേക്ക് നമള്‍ക്ക് പ്രവേശിക്കാം.ഇന്ത്യ ബര്‍മ യുദ്ധത്തില്‍ ഏര്‍പ്പെട്ട പട്ടാളകാര്‍ക്ക് കൃഷി ചെയ്യാന്‍ അന്നത്തെ സര്‍ക്കാര്‍ അനുവതിച്ചു നല്‍കിയ വനമേഖല ആണ് കൊക്കാതോട്.വികസന പാതയില്‍ അനേകം നേട്ടം കൊക്കാതോട് കൈ വരിച്ചു.അല്ലുംകള്‍ തുടങ്ങി കോട്ടാം പാറയില്‍ അവസാനിക്കുന്ന ഈ വനാന്തര ഗ്രാമം സഞ്ചാരികളെ കാത്തിരിക്കുന്നു.ഇക്കോ ടൂറിസം വികസനത്തില്‍ കാട്ടാത്തി പാറ ക്കുള്ള സ്ഥാനം വലുതാണ്‌. കാട്ടാത്തി പാറ യിലേക്കുള്ള യാത്ര തുടരാം . മലപണ്ടാര വിഭാഗത്തില്‍ ഉള്ള ആദിവാസികളുടെ ഊരിലൂടെ കടന്നു മല കയറാം.വനത്തിലൂട...

മെട്രോ ഉദ്ഘാടനം 30 ന് ഇല്ല: പ്രധാനമന്ത്രിക്കായി കാത്തിരിക്കും

Image
കൊച്ചി മെട്രോയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചത് പോലെ മെയ് 30 ന് ഉണ്ടാകില്ലെന്നും തിയതി നിശ്ചയിച്ചിട്ടില്ലെന്നും നിശ്ചയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.പ്രധാനമന്ത്രിക്ക് സൗകര്യപ്രദമായ തീയതിയില്‍  ഉദ്ഘാടനം നടത്തുവാനാണ്  സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏപ്രിൽ 11 ന് പ്രധാനമന്ത്രിയെ ക്ഷണിച്ച് ക്ഷണിച്ച് കത്തയച്ചുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇന്ത്യ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നു

Image
സമാധാനപരമായ ആവശ്യങ്ങള്‍ക്ക് എന്ന പേരില്‍ ആണവവസ്തുക്കള്‍ സ്വന്തമാക്കി ഇന്ത്യ  ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയാണെന്ന് പാക്കിസ്ഥാന്‍. ഇതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും പാക്ക് വിദേശ കാര്യവക്താവ് നഫീസ് സക്കറിയ പറയുന്നു. ആണവ കരാറുകള്‍ വഴി ഇന്ത്യ കരസ്ഥമാക്കിയ ആണവഇന്ധനം, ഉപകരണങ്ങള്‍, സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ച് ഇന്ത്യ ആണവായുധങ്ങള്‍ ഉണ്ടാക്കുകയാണ്. ഇത് അടിസ്ഥാനമുള്ള ആശങ്കയാണ്. ആണവവ്യാപനത്തിനിടയാക്കുന്നതാണ് ഇന്ത്യന്‍ നടപടി. ഇത് തെക്കനേഷ്യന്‍ മേഖലയ്ക്ക് ആപത്താണ്.പാക്കിസ്ഥാന്റെ സുരക്ഷക്ക് ഭീഷണിയാണ്. തങ്ങളുടെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്നും സക്കറിയ പറയുന്നു.

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു

Image
 ശുചീകരണ പ്രവർത്തനത്തിലെ വീഴ്ചകളാണ് ഡെങ്കിപ്പനി വർധിക്കാൻ കാരണമെന്ന് ആരോഗ്യവകുപ്പും ഏകോപനത്തിലെ വീഴ്ചകളെന്ന് തദ്ദേശസ്വയം ഭരണവകുപ്പും പരസ്പരം പഴിചാരുകയാണ്. കേരളത്തിൽ 3,525 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളതായാണ് കണക്ക്. ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരം ജില്ലയിലാണ്. 2,700 പേർക്കാണ് തിരുവനന്തപുരം ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്.14 പേർ ഡെങ്കിപ്പനി ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്. ശുചീകരണത്തിലെ വീഴ്ചകളാണ് പനി പടരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. ഒരിക്കൽ വന്നവർക്ക് ഡെങ്കിപ്പനി വേഗത്തിൽ പിടിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പനി പടർന്നു പിടിച്ചതോടെ തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ശുചീകരണ പ്രവർത്തനങ്ങൾ സജീവമാക്കി. ആശുപത്രികൾ കേന്ദ്രീകരിച്ചും സന്നദ്ധപ്രവർത്തകർ വഴിയും വരും ദിവസങ്ങളിൽ ശുചീകരണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. 

മലയാള സിനിമയിലെ സ്ത്രീകൾക്ക് പുതിയ സംഘടന

Image
മലയാള ചലച്ചിത്ര ലോകത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വേണ്ടി പുതിയ സംഘടന രൂപംകൊള്ളുന്നു. വുമണ്‍ കളക്ടീവ് ഇൻ സിനിമ എന്നാണ് പുതിയ സംഘടനയുടെ പേര്. ചലച്ചിത്ര അക്കാഡമി ഡയറക്ടറായിരുന്ന ബീന പോളും നടിമാരായ മഞ്ജു വാര്യരും റിമ കല്ലിങ്കലുമാണ് സംഘടനയ്ക്ക് ചുക്കാൻ പിടിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വിധു വിൻസന്‍റ് ഉൾപ്പടെയുള്ള പ്രമുഖർ പുതിയ സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കും. പുതിയ സംഘടന നിലവിലെ മലയാള ചലച്ചിത്ര സംഘടനകൾക്ക് ബദലല്ലെന്നും അമ്മ, മാക്ട, ഫെഫ്ക എന്നീ സംഘടനകളിലെ വനിതകളും പുതിയ സംഘടനയുമായി സഹകരിക്കുമെന്നും നേതൃത്വം അറിയിച്ചു. സിനിമ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പു വരുത്തുക എന്നതാണ് സംഘടന ലക്ഷ്യമിടുന്നത്. പുതിയ സംഘടനയുടെ പ്രഖ്യാപനത്തിന് മുൻപ് നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ടാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയെ തങ്ങളുടെ പ്രശ്നങ്ങൾ അറിയിച്ച ശേഷം സർക്കാർ സഹായം തേടാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ആദ്യമായാണ് വനിതകൾക്ക് വേണ്ടി ഒരു സംഘടന രൂപം കൊള്ളുന്നത്. 

മന്ത്രി സഭയില്‍ ഇരുപതില്‍ പന്ത്രണ്ട് ഫസ്റ്റ് ക്ലാസ്

Image
മന്ത്രി സഭയില്‍    ഇരുപതില്‍ പന്ത്രണ്ട് ഫസ്റ്റ് ക്ലാസ് (ഡി. ബാബു പോള്‍ ഐ.എ.എസ്) ..................................................................................... അഞ്ച് ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതേണ്ടത്. ഓരോന്നിനും ഇരുപത് മാര്‍ക്ക്. ഉത്തരം എഴുതുമ്പോള്‍ ചോദ്യക്കടലാസിലെ ക്രമം തന്നെ പാലിക്കണം. ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം എഴുതിക്കഴിഞ്ഞു. ആ ഉത്തരം മുഴുവന്‍ ശരിയായാലും ജയിക്കാന്‍ മാര്‍ക്ക് വേറെ വേണം. അത് മുഴുവന്‍ തെറ്റായാലും മറ്റു നാല് ചോദ്യങ്ങള്‍ക്ക് ഭംഗിയായി ഉത്തരം എഴുതിയാല്‍ ഡിസ്റ്റിംഗ്ഷനും എ പ്‌ളസും നേടി ജയിച്ചു എന്നുവരാം. അഞ്ചുവര്‍ഷം കാലാവധി ഉള്ള മന്ത്രിസഭയുടെ ഒന്നാംവാര്‍ഷികത്തില്‍ നമുക്ക് ആകെ അറിയാന്‍ കഴിയുന്നത് ആദ്യത്തെ ചോദ്യത്തിന്റെ ഇരുപത് മാര്‍ക്കില്‍ മന്ത്രിസഭയ്ക്ക് എത്ര നേടാനായി എന്നതാണ്. ഒന്നാംവാര്‍ഷികത്തില്‍ എഴുപത് ശതമാനം നേടിയ ഉമ്മന്‍ചാണ്ടി മന്ത്രിസഭ കാലാവധി തികഞ്ഞപ്പോള്‍ വീണിതല്ലോ കിടക്കുന്നു ധരണിയില്‍... എന്ന മട്ടായത് നേര്‍ക്കാഴ്ചയായി മുന്നിലുണ്ട്. ഈ പരിമിതി മനസില്‍ വച്ചുകൊണ്ടാവണം നാം പിണറായി മന്ത്രിസഭയുടെ ആദ്യവര്‍ഷം വിലയിരുത്തുന്നത്. ഇനി വിലയിരുത്ത...

കമ്മട്ടിപ്പാടത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

Image
രാജീവ് രവി ഒരുക്കിയ കമ്മട്ടിപ്പാടത്തിന് അന്താരാഷ്ട്ര പുരസ്‌കാരം. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരമാണ് കമ്മട്ടിപ്പാടം നേടിയത്. പി.ബാലചന്ദ്രനാണ് കമ്മട്ടിപ്പാടത്തിന്റെ തിരക്കഥയൊരുക്കിയത്. മികച്ച നടനുള്ള പുരസ്‌കാരം കലാധരന്‍ നേടി. സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ഒറ്റയാള്‍പാത എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു കലാധരന് പുരസ്‌കാരം ലഭിച്ചത്. സുഭാഷിഷ് ഭൂട്ടിയാനി സംവിധാനം ചെയ്ത മുക്തിഭവന്‍/ ഹോട്ടല്‍ സാല്‍വേഷന്‍ എന്ന ഹിന്ദി ചിത്രത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. ‘എ ഡെത്ത് ഇന്‍ ദി ഗംജ്’ സംവിധാനം ചെയ്ത കൊങ്കണ സെന്‍ ശര്‍മ്മ സംവിധാനത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡും ഇവര്‍തന്നെ നേടി

ജയ്പൂരില്‍ അടൂര്‍ മണ്ണടി സ്വദേശി ഭാര്യവീട്ടുകാര്‍ വെടിവച്ചു കൊന്നു

Image
  രാജസ്ഥാനില്‍ മലയാളി യുവാവിനെ ഭാര്യവീട്ടുകാര്‍ വെടിവച്ചുകൊന്നു. ഗര്‍ഭിണിയായ ഭാര്യയ്ക്കു മുന്നില്‍ വെടിയേറ്റു മരിച്ചു . ജയ്പുരില്‍ സ്ഥിരതാമസക്കാരായ മലയാളി യുവാവ് അമിത് നായരാണു (28) ഭാര്യ മംമ്തയുടെയും മറ്റു കുടുംബാംഗങ്ങളുടെയും കണ്‍മുന്നില്‍ വെടിയേറ്റു മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെയാണു സംഭവം. മംമ്തയുടെ സഹോദരനും സുഹൃത്തുമാണു വെടിയുതിര്‍ത്തതെന്നു കരുതുന്നു. മംമ്തയുടെ മാതാപിതാക്കളും സഹോദരനും സുഹൃത്തും ഒളിവിലാണ്. പത്തനംതിട്ട അടൂര്‍ മണ്ണടി സ്വദേശികളായ അമിത് നായരും കുടുംബവും ഏറെ വര്‍ഷങ്ങളായി ജയ്പുരിലാണു താമസം. സിവില്‍ എന്‍ജിനീയറായ അമിത്തും അഭിഭാഷകയായ മംമ്ത ചൗന്ദരിയും തമ്മിലുള്ള വിവാഹം രണ്ടു വര്‍ഷം മുന്‍പായിരുന്നു. മംമ്തയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്നു നാട്ടിലെത്തിയാണു ചടങ്ങുകള്‍ നടത്തിയത്. ജയ്പുരിലേക്കു മടങ്ങിയ ശേഷം മംമ്തയുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ല. മംമ്ത ഗര്‍ഭിണിയായതോടെ കുടുംബാംഗങ്ങള്‍ വീണ്ടും അടുത്തു. ഇന്നലെ രാവിലെ അമിത്തിന്റെ വീട്ടിലെത്തിയതായിരുന്നു മംമ്തയുടെ മാതാപിതാക്കളും സഹോദരനും സുഹൃത്തും. ഇതിനിടെ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നാണു അമിത്തിനു നേരെ...

"കോന്നി വാര്‍ത്ത .കോം" വാര്‍ത്തയില്‍ നടപടിയാകുന്നു :കോന്നി ബൈ പാസ്‌ യാഥാര്‍ഥ്യമാകുന്നു

Image
IMPACT:KONNI VARTHA.COM ........................................................ കോന്നിയിലെ ഗതാഗത കുരുക്ക് konni vartha.com ചൂണ്ടി കാണിക്കുകയും ഈ വിഷയം നിയമസഭയില്‍ കോന്നി എം .എല്‍ എ അഡ്വ :അടൂര്‍ പ്രകാശ്‌  സബ്മിഷനായി ഉന്നയിക്കുകയും ചെയ്തതോടെ കോന്നിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു.കോന്നി ബൈ പാസ്‌ യാഥാര്‍ഥ്യമാകുമെന്ന് നിയമസഭയില്‍ മന്ത്രി ജി സുധാകരന്‍ അറിയിച്ചു . കോന്നി എം എല്‍ എ  അഡ്വ:അടൂര്‍ പ്രകാശ്‌ വിഷയത്തില്‍ ആധികാരികമായി ഇടപെട്ടു . കോന്നിയിലെ ഗതാഗത കുരുക്കു സംബന്ധിച്ച് കഴിഞ്ഞ  ആഴ്ചയാണ് കോന്നി വാര്‍ത്ത .കോം കാര്യ കാരണ സഹിതം വാര്‍ത്ത അധികാരികളുടെ അടിയന്തിര ശ്രദ്ധ ക്ഷണിക്കലിനു നല്‍കിയത് ."കോന്നിയിലെ ഗതാഗത പരിഷ്കരണം ഗര്‍ഭ പാത്രത്തില്‍ തന്നെ "എന്നുള്ള വാര്‍ത്ത ചര്‍ച്ച യാവുകയും എം എല്‍ എ വിഷയം ഏറ്റ് എടുത്തുകൊണ്ടു നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുകയും ചെയ്തു. കോന്നി ബൈ പാസ് പദ്ധതിയുടെ രൂപ രേഖ അംഗീകരിച്ചു.25 കോടി രൂപയുടെ പദ്ധതി നടപ്പിലാകും .ഭൂമി ഏറ്റ് എടുക്കാന്‍ 5 കോടി രൂപ വേണം .ധനകാര്യ വകുപ്പ് ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുത്താല്‍ ഉടന്‍ തന്നെ പദ്ധതിക്ക് വേണ്ടി...

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം നേതൃത്വത്തിൽ കോന്നി മാരൂർ തോട് വൃത്തിയാക്കി

Image
കോന്നി :പച്ചപ്പ് നിറഞ്ഞ നല്ല നാളേക്കും നാടിനുമായി ഹരിത കേരളം പദ്ധതി ഏറ്റെടുക്കാന്‍ നാടൊന്നിച്ചു. സര്‍ക്കാര്‍ വക ഫണ്ട് മുടക്കാതെ ജനകീയ പങ്കാളിത്തത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതും നടപ്പിലാക്കുന്നതും .കോന്നി ഗ്രാമപഞ്ചായത്തില്‍ വര്‍ഷങ്ങളായി മലിനമായി കിടന്ന കോന്നിയുടെ ഹൃദയ ഭാഗത്ത്‌ ഉള്ള മാരൂര്‍ തോട് ശുചീകരിച്ചു കൊണ്ട് സി പി എം  നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ നാടിന് അഭിമാനമായി .ഈ തോട് ചെന്ന് ചേരുന്നത് അച്ചന്‍കോവില്‍ നദിയുടെ കൊടിഞ്ഞിമൂലയിലാണ് .മാലിന്യം നിറഞ്ഞു കിടന്ന മാരൂര്‍ തോട് വൃത്തി യാക്കുന്നതിന് സി പി എം മുന്‍കൈയെടുത്തു .

സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയ

Image
സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് വിദഗ്ധര്‍. ആഗോള തലത്തിലുള്ള സൈബര്‍ സുരക്ഷാ വിദഗ്ദരാണ് ഇതുസംബന്ധിച്ച് വിശദീകരണവുമായി  രംഗത്തെത്തിയിരിക്കുന്നത്. വൈറസിനെ വിശകലനം ചെയ്തതില്‍ നിന്നും നോര്‍ത്ത് കൊറിയന്‍ ഹാക്കേഴ്സ് മുന്‍പ് ഉപയോഗിച്ചിരുന്ന വൈറസുമായി സാമ്യമുണ്ടെന്ന്  സൈബര്‍ ലാബായ ഹൗറി ലാബില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നു. സമാനമായ പരിശോധനഫലമാണ് സിമാന്റെക് ലാബില്‍ നിന്നും കാസ്പേര്‍സ്‌കി  ലാബില്‍ നിന്നും ലഭിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടിലും ഉപയോഗിച്ചിരിക്കുന്നത് സമാനമായ കോഡ് ആണെന്നും ഉത്തരകൊറിയയില്‍ നിന്നുള്ള പല ഹാക്കര്‍മാരും നേരത്തെ ഈ കോഡ് ഉപയോഗിച്ചിരുന്നതായും വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ലോകത്തെ പ്രമുഖ ആന്റി വൈറസ് കമ്പനികളെല്ലാം സമാനമായ കണ്ടെത്തലുകളാണ് പങ്കുവയ്ക്കുന്നത്.ഈ കണ്ടെത്തലുകളെല്ലാം വാനാക്രൈ വൈറസിന് ഉത്തരകൊറിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ സാധൂകരിക്കുന്നതാണ് ഈ സൈബര്‍ വിശകലനങ്ങള്‍. അതേസമയം പല രാജ്യങ്ങളില്‍ നിന്നുമുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. 150 രാജ്യങ്ങളിലായി മൂന്ന് ലക്ഷത്തോളം കമ്പ്യൂട്ടറുകളെയാണ് വാനാക്രൈ ബാധിച്ചിരിക്കുന്...

കോന്നി അരുവാപ്പുലം പഞ്ചായത്ത് ഓഫീസിന് നേരെ സൈബര്‍ ആക്രമണം

Image
സൈബർ ആക്രമണമായ റാൻസംവേർ കേരളത്തിലും. വയനാട്, പത്തനംതിട്ട ജില്ലകളിലാണ് സൈബർ ആക്രമണം .കോന്നി അരുവാപ്പുലം പഞ്ചായത്തിൽ കന്പ്യൂട്ടറുകളും  പ്രവർത്തനരഹിതമായി. ഇവിടെനിന്നു ഹാക്കർമാർ ആവശ്യപ്പെടുന്നത് 300 ഡോളറാണ്. പണം ലഭിച്ചില്ലെങ്കിൽ കന്പ്യൂട്ടറിലെ മുഴുവൻ ഫയലുകളും നശിപ്പിക്കുമെന്നും ഹാക്കർമാർ ഭീഷണി സന്ദേശം അയച്ചതായി അധികൃതർ അറിയിച്ചു. വയനാട്ടിലെ തരിയോട് പഞ്ചായത്ത് ഓഫീസിലെയും കോന്നി അരുവാപ്പുലം പഞ്ചായത്ത് ഓഫീസിലെയും കന്പ്യൂട്ടറുകളാണ് റാൻസംവേർ ആക്രമണം നടന്നിരിക്കുന്നത്. വയനാട്ടിലെ തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് വിൻഡോസ് കന്പ്യൂട്ടറുകളാണ്  പ്രവർത്തനരഹിതമായത്. വെള്ളിയാഴ്ച ഷട്ട് ഡൗണ്‍ ചെയ്തുപോയ കന്പ്യൂട്ടറുകളാണ് ഇവയെന്ന് ഓഫീസ് അധികൃതർ അറിയിച്ചു. രാവിലെ കന്പ്യൂട്ടറുകൾ തുറന്നപ്പോഴാണ് മൈ ഡോക്യൂമെന്‍റ്സിലുള്ള ഫയലുകൾ തുറക്കാൻ കഴിയാതെ വന്നത്. മൂന്നുദിവസത്തിനകം തുകയടച്ചില്ലെങ്കിൽ ഫയലുകൾ ഡിലീറ്റ് ചെയ്യുമെന്ന് അറിയിപ്പാണ് സ്ക്രീനിൽ തെളിയുന്നത്. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ സംഭവമാണിത്. സൈബർ വിദഗ്ധർ  ഓഫീസിലെത്തി കന്പ്യൂട്ടറുകൾ പരിശോധിച്ചുവരികയാണ്. എന്നാൽ വെള്ളിയ...

കുട്ടികളുടെ "പോണ്‍ "വീഡിയോകള്‍ ഇന്ത്യയില്‍ നിരോധിച്ചു

Image
  ഇന്ത്യയില്‍  സോഷ്യല്‍ മീഡിയകളിലെയും വെബ് സൈറ്റുകളിലെയും കുട്ടികളുടെ പോണ്‍ വീഡിയോകള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികളുടെ അശ്‌ളീല വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന പോണ്‍ സൈറ്റുകള്‍ എല്ലാം ബ്ലോക്ക് ചെയ്യും. ജൂലൈ 31 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഇതിനായി ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്റെ സഹായം തേടിയിട്ടുണ്ട്. കൂടാതെ ടെലികോം സേവനദാതാക്കളും സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകളും സെര്‍ച്ച് എന്‍ജിനുകളും സര്‍ക്കാരുമായി സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.ഇത്തരം വീഡിയോകള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ഇന്ത്യക്കാരാണെന്നതാണ് ഞെട്ടിക്കുന്ന കണക്ക്. ഐടി, നിയമം, ടെലികോം, സ്ത്രീ-കുട്ടികളുടെ ക്ഷേമം തുടങ്ങി മന്ത്രാലയങ്ങള്‍ തുടങ്ങി കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളെ കോര്‍ത്തിണക്കിയാണ് ദൗത്യം നടപ്പാക്കുക.

പ്രൗഢിയുടെ നെറ്റി പട്ടം കെട്ടി കോന്നി റിസര്‍വ്വ് വനത്തിന് വയസ്സ് 130

Image
  പ്രൗഢിയുടെ നെറ്റി പട്ടം കെട്ടി    കോന്നി റിസര്‍വ്വ് വനത്തിന് വയസ്സ് 130 ............................................................................................... മായ പിള്ള കോന്നി വാര്‍ത്ത .കോം ന്യൂസ്‌ ഡസ്ക് image:konnivartha photography division (c) ........................ തുടക്കം : കോന്നി അരുവാപ്പുലം അച്ചന്‍കോവില്‍ റോഡ്‌ കോന്നി : കേരളത്തിലെ ആദ്യ റിസര്‍വ് വനമായ കോന്നിക്ക് 130 വയസ്.1887ലാണ് തിരുവിതാംകൂറില്‍ വനനിയമം നടപ്പാക്കിയത്. 1888 ഒക്ടോബര്‍ 9ന് കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ സംരക്ഷിത വനമായി പ്രഖ്യാപിച്ചു. 1889ല്‍ കൂടുതല്‍ വനങ്ങള്‍ സംരക്ഷിതസ്ഥലങ്ങളായി കണ്ടെത്തി. 1894ല്‍ വനത്തെ ഡിവിഷനുകളും റേഞ്ചുകളുമായി തിരിച്ചു. കോന്നി വനം ഡിവിഷന് 331.65 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. 320.553 ചതുരശ്ര കിലോമീറ്ററാണ് സംരക്ഷിത വനമേഖല. കോന്നി, നടുവത്തുമൂഴി, മണ്ണാറപ്പാറ റെയ്ഞ്ചുകള്‍ കോന്നി ഡിവിഷനിലുണ്ട്. കോന്നി റെയ്ഞ്ച് 34.05 ചതുരശ്ര കിലോമീറ്ററും, നടുവത്തുമൂഴി റെയ്ഞ്ച് 139.50 ചതുരശ്രകിലോമീറ്ററും, മണ്ണാറപ്പാറ റെയ്ഞ്ച് 120 ചതുരശ്രകിലോമീറ്ററിലും വ്യാപിച്ചുകിടക്...

കോന്നി, റാന്നി വനം ഡിവിഷനുകളില്‍ ആനകളുടെ കണക്കെടുപ്പ് 17ന് തുടങ്ങും

Image
 കോന്നി, റാന്നി വനം ഡിവിഷനുകളില്‍ ആനകളുടെ കണക്കെടുപ്പ് 17ന് തുടങ്ങും ..................................................................................................... ദേശീയ ആന സെന്‍സസിന്റെ ഭാഗമായി കോന്നി, റാന്നി വനം ഡിവിഷനുകളില്‍ ആനകളുടെ കണക്കെടുപ്പ് 17ന് തുടങ്ങി 19 ന് അവസാനിക്കും . വനമേഖലയെ അഞ്ച് ച.മീറ്ററിന്റെ ബ്ലോക്കുകളായി തിരിച്ചു. റാന്നി വനം ഡിവിഷനില്‍ 49 ബ്ലോക്കും കോന്നി ഡിവിഷനില്‍ 24 ബ്ലോക്കുകളുമാണ് ഉള്ളത് .മൂന്നു  വനംവകുപ്പ് ഉദ്യോഗസ്ഥരും അവരെ സഹായിക്കാന്‍ കാടിന്റെ ഉള്ളറിയാവുന്ന ഒരാളും ഉണ്ടാകും. ഏഴ് മണിമുതല്‍ വൈകീട്ട് നാല് വരെയാണ് കണക്കെടുപ്പ്. 17ന് ആനകളെ നേരിട്ട് കാണുക എന്നതാണ് രീതി. രണ്ടാംദിവസം ആന പിണ്ഡത്തിന്റെയും മറ്റ് അവശിഷ്ഠങ്ങളുടേയും വിലയിരുത്തലുകളാണ് ഉണ്ടാവുകമൂന്നാംദിവസം ആനത്താരകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് നടക്കുന്നത്. റാന്നി എ.സി.എഫ്. ലക്ഷ്മി, െപരിയാര്‍ ടൈഗര്‍ റിസര്‍വിലെ ബയോളജിസ്റ്റ് ഷമീര്‍, കോന്നി ഡി.എഫ്.ഒ. മഹേഷ്‌കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ്‌:പ്രതിഷേധ സൂചകമായി ശയനപ്രദക്ഷിണവും പൊങ്കാലയിടലും

Image
പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ്‌:പ്രതിഷേധ സൂചകമായി ശയനപ്രദക്ഷിണവും പൊങ്കാലയിടലും ................................................................................... പത്തനംതിട്ട:പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റിലെ അപാകതകൾ പരിഹരിക്കണമെന്നും ഡ്രൈവിംഗ് ടെസ്റ്റിന് അനുയോജ്യമായ തരത്തിൽ ടെസ്റ്റ് ഗ്രൗണ്ട് ബന്ധപ്പെട്ടവർ തയാറാക്കാത്തതിലും പ്രതിഷേധിച്ച് ഡ്രൈവിംഗ് ഇൻസ്ട്രക്ടേഴ്സ് യൂണിയന്‍റെ ആഭിമുഖ്യത്തിൽ 16നു രാവിലെ എട്ടിന് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ശയനപ്രദക്ഷിണവും പൊങ്കാലയിടലും സംഘടിപ്പിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പുതിയ രീതിയിലുള്ള ടെസ്റ്റ് പഠിപ്പിക്കാൻ ഇൻസ്ട്രക്ടേഴ്സിന് ക്ലാസുകൾ എടുക്കണമെന്നും ഡ്രൈവിംഗ് പരിശീലനത്തിന് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ മൈതാനം ഒരുക്കണമെന്നും ബന്ധപ്പെട്ട അധികാരികളോട് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് സലിം പി. ചാക്കോ യോഗത്തിൽ അധ്യക്ഷത വ...

മനശക്തിയുടെ സംഗീതം..... ബ്രേവ്ഹാര്‍ട്‌സ്

Image
മനശക്തിയുടെ സംഗീതം..... ബ്രേവ്ഹാര്‍ട്‌സ്....... സംഗീതത്തിന്റെ ശക്തിയില്‍ സ്വന്തം പരിമിതികളെ മറികടന്നവരുടെ വിജയകഥയാണ് ബ്രേവ്ഹാര്‍ട്‌സ്മ്യൂസിക് ബാന്‍ഡുകളുടെ ലോകത്ത് സ്വന്തം വ്യക്തിമുദ്ര ഇതിനോടകം തന്നെ പതിപ്പിച്ചു കഴിഞ്ഞു ബ്രേവ്ഹാര്‍ട്‌സ്. സംഗീതത്തിന്റെ ഭിന്നതാളങ്ങളിലൂടെ ലോക ശ്രദ്ധ നേടുകയാണ് കൊച്ചിയിലെ ബ്രേവ്ഹാര്‍ട്‌സ്. ഈ ബാന്‍ഡിന് നേതൃത്വം നല്‍കുന്നത് സംഗീതാസംവിധായകനും പിന്നണിഗായകനുമായ ജോജി ആണ്. ജോജി തന്നെ ചെയര്‍മാന്‍ ആയുള്ള കാരുണ്യ ഫൌന്റെഷന്റെ കീഴിലാണ് ബ്രേവ്ഹാര്‍ട്‌സ് പ്രവര്‍ത്തിക്കുന്നത് . ഭിന്നശേഷി ഉള്ള കലാകാരന്‍മാരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടന ആണ് കാരുണ്യ ഫൗണ്ടേഷന്‍. ഭിന്നശേഷിക്കാര്‍ ഗായകാരായിട്ടുള്ള ഇന്ത്യയിലെ ആദ്യ മ്യൂസിക് ബാന്‍ഡ് ആണ് ബ്രേവ്ഹാര്‍ട്‌സ്. പല സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ കഴിവ് തെളിയിച്ച് വിജയികള്‍ ആയ . ഭിന്ന ശേഷിക്കാര്‍ ആണ് വേദിയില്‍ ജോജീയോടൊപ്പം പാടുന്നത്. പക്ഷേ ; ഭിന്നശേഷിക്കാര്‍ആണ് എന്ന് കരുതി സഹതാപത്തിന്റെ കണ്ണുമായ് ആരും ഇവരെ കേള്‍ക്കാന്‍ നില്‍കേണ്ട!!! സംഗതി ഹോട്ട് ആണ്. തുടക്കം മുതല്‍ ഒടുക്കം വ...

100 ലധികം തീവ്രവാദികൾ :ദക്ഷിണ കാഷ്മീരില്‍ സൈന്യം" നടപടി "തുടങ്ങി

Image
  100 ലധികം  തീവ്രവാദികൾ :ദക്ഷിണ കാഷ്മീരില്‍ സൈന്യം" നടപടി "തുടങ്ങി  .................................................................................................... ദക്ഷിണ കാഷ്മീരിലെ പുൽവാമ, കുൽഗാം, ഷോപ്പിയാൻ തുടങ്ങിയ മേഖലകളില്‍ 100 ലധികം  തീവ്രവാദികൾ കേന്ദ്രീകരിച്ചിരിക്കുവെന്ന് ഇന്ത്യന്‍  സൈന്യത്തിനു വിവരം ലഭിച്ചു . ജമ്മു കാഷ്മീരിൽ നൂറിലധികം തീവ്രവാദികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.ഷോപ്പിയാൻ അടക്കമുള്ള പ്രദേശങ്ങളിൽ തുടർച്ചയായി പരിശോധനകൾ നടക്കുന്നു .അടുത്തിടെ കാഷ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചതിനെ തുടർന്നാണ് സൈനിക നേതൃത്വത്തിന്‍റെ പരാമർശം. ഈ തീവ്രവാദികളെ ഇല്ലായ്മ ചെയ്യുന്നതിനായി നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും ദക്ഷിണ കാഷ്മീരിൽ സുരക്ഷയുടെ ചുമതലയുള്ള മേജർ ജനറൽ ബി.എസ്‌.രാജു വ്യക്തമാക്കി.

ഗ്രീൻനഗർ റസിഡന്‍റ്സ് അസോസിയേഷൻ നിര്‍മ്മിച്ച്‌ നല്‍കിയ അം ഗൻവാടി കെട്ടിടം കുഞ്ഞുങ്ങള്‍ക്ക്‌ സമര്‍പ്പിച്ചു

Image
  ഗ്രീൻനഗർ റസിഡന്‍റ്സ് അസോസിയേഷൻ നിര്‍മ്മിച്ച്‌ നല്‍കിയ അംഗൻവാടി കെട്ടിടം കുഞ്ഞുങ്ങള്‍ക്ക്‌ സമര്‍പ്പിച്ചു .......................................................................................................................................... കോന്നി പഞ്ചായത്ത് 16ാം വാർഡിലെ അംഗൻവാടി കെട്ടിടത്തിന്‍റെ തകർച്ച കണ്ടറിഞ്ഞ ഗ്രാമീണ കൂട്ടായ്മ മുന്‍ കയ്യെടുത്തതോടെ കുരുന്നുകള്‍ക്ക് അക്ഷരത്തിന്റെ ആദ്യ പാഠം നുകരാന്‍ സൌകര്യമായി . കെട്ടിടത്തിന്‍റെ ഉത്ഘാടനം  അടൂർ പ്രകാശ് എംഎൽഎ  നിർവഹിച്ചു. കോന്നി ഗ്രീൻനഗർ റസിഡന്‍റ്സ് അസോസിയേഷൻ മുന്‍ കയ്യെടുത്ത് നിര്‍മ്മിച്ച കെട്ടിടത്തില്‍ ഇനി കുരുന്നുകള്‍ സൌകര്യമായി പഠിക്കും . സംയോജിത ശിശുവികസന കേന്ദ്രം ഇനി 18 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ ആരോഗ്യസംരക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക കൂടി ചെയ്യും . കൂടാതെ വാർഡിലെ അമ്മമാരുടെയും ഗർഭിണികളുടെയും പരിരക്ഷയും കേന്ദ്രത്തിന്‍റെ ചുമതലയിലാക...

പമ്പുകള്‍ അടച്ചുള്ള 24 മണിക്കൂര്‍ സമരം ഇന്ന് അര്‍ധരാത്രിയില്‍ ആരംഭിക്കും

Image
പമ്പുകള്‍ അടച്ചുള്ള 24 മണിക്കൂര്‍ സമരം ഇന്ന് അര്‍ധരാത്രിയില്‍  ആരംഭിക്കും ..................................................................................................... ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ നേതൃത്വത്തില്‍ പമ്പുകള്‍ അടച്ചുള്ള 24 മണിക്കൂര്‍ സമരം ഇന്ന് അര്‍ധരാത്രി ആരംഭിക്കും. ആറുവര്‍ഷം മുമ്പ് സര്‍ക്കാരിനു സമര്‍പ്പിച്ച അപൂര്‍വചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. അപൂര്‍വചന്ദ്ര കമ്മിറ്റിപ്രകാരമുള്ള വ്യവസ്ഥകള്‍ നടപ്പാക്കാമെന്ന കരാറില്‍ എണ്ണക്കമ്പനികള്‍ ഒപ്പിട്ടതാണെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ജനറല്‍സെക്രട്ടറി എം രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കിതര സര്‍വീസ്ചാര്‍ജില്‍ വന്ന മാറ്റം, മുതല്‍മുടക്കിന് ആനുപാതികമായ കമീഷന്‍ ലഭിക്കാത്തത്, ബാഷ്പീകരണംമൂലമുള്ള നഷ്ടം എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ പമ്പുടമകള്‍ അനുഭവിക്കുന്നുണ്ട്. വര്‍ഷത്തില്‍ രണ്ടു വര്‍ഷം കമീഷന്‍വര്‍ധന നല്‍കാമെന്ന കരാറും നടപ്പാക്കിയില്ല. ഓള്‍ ഇന്ത്യ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയമാണ് പമ്പുകള്‍ അടച്ചിടാന്‍ ആഹ്വാനം ചെയ്തത്....

കോന്നിയെ തഴുക്കി ഉണര്‍ത്തും അച്ചൻ‌കോവിലാർ

Image
  കോന്നിയെ തഴുക്കി ഉണര്‍ത്തും   അച്ചൻ‌കോവിലാർ ............................................................... അച്ചന്‍കോവിലാറ്റിലെ കുഞ്ഞോളങ്ങള്‍ക്ക് അനവധി കഥ പറയാനുണ്ട്.വേനലില്‍ ശാന്തമായും വര്‍ഷ കാലത്ത് കൂലം കുത്തിയും ഒഴുക്കുന്ന അച്ചന്‍കോവില്‍ നദി ഒരു ഗ്രാമത്തിന്‍റെ പേരിലാണ് അറിയപ്പെടുന്നത് .കൊല്ലം ജില്ലയുടെ കിഴക്കന്‍ വനാന്തര ഗ്രാമമായ അച്ചന്‍കോവില്‍ ഊരിന്റെ പേരില്‍ അറിയപ്പെടുന്ന പുണ്യ നദി . ഋഷിമല, പശുക്കിടാമേട്ട് രാമക്കൽതേരി എന്നിവിടങ്ങളിൽനിന്നുണ്ടാകുന്ന ചെറിയ അരുവികൾ ചേർന്നൊഴുകുന്നതാണ് അച്ചൻ‌കോവിലാർ .ഏകദേശം 112 കി.മീ. ഒഴുകി ആലപ്പുഴ ജില്ലയിലെ വീയപുരത്ത് വച്ച് അച്ചൻ‌കോവിലാറ് പമ്പാനദിയിൽ ലയിക്കുന്നു. അങ്ങനെ പമ്പയുടെ ഒരു പ്രധാന പോഷകനദിയായി മാറുന്നു.അച്ചൻ കോവിലാറിന്റെ പ്രധാനപ്പെട്ട തീരങ്ങളിലൊന്നാണ് കോന്നി,  കോന്നി പാലം അച്ചൻകോവിലാറിന് കുറുകെ ആണ് ഉള്ളത് .ഇവിടെ തടയണ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ വേനല്‍ കാലത്തും പാലത്തിന്‍റെ ഇരു ഭാഗത്തും നദിയില്‍ ജലം ഉണ്ട് .കോന്നി നിവാസികള്‍ കുടിനീരിനായി പ്രധാനമായും ആശ്രയിക്കുന്നത് അച്ചന്‍കോവില്‍ നദിയെയാണ്‌.നിരവധി പമ്പ് ഹൌസുകള്‍ ഈ നദിയു...

ആമവണ്ട് ..പച്ചക്കറികളുടെ തുരപ്പന്‍

Image
ആമവണ്ട് വഴുതനയെ ആക്രമിക്കുന്ന കീടം ........................................... ആമവണ്ട്-Cassidinae ആമവണ്ട് സാധാരണയായി ഇലകളിലാണ് കണ്ടുവരുന്നത്‌ .ഇലകളിലാണ്  ഇവ കൂട് കൂട്ടി താമസിക്കാറുള്ളത് .വഴുതനയെആക്രമിക്കുന്ന  ഒരു പ്രധാനപ്പെട്ട കീടം ആണിത് .ഇവ ഇലയുടെ ഹരിതകം തിന്നു ചെടിയുടെ വളർച്ച മുരടിപ്പിക്കുന്നു.ആമയുടെ ആകൃതിയോട് സാമ്യമുള്ള വണ്ടുകളെയാണ്  അമവണ്ടുകൾ എന്ന് വിളിക്കുന്നത്‌ .ദീർഘവൃത്താകാരമായതും കോൺവെക്സ് ആകൃതിയുള്ളതുമായ ശരീരമാണ് ഇത്തരം വണ്ടുകൾക്ക്.കർഷകങ്ങളായ നിറങ്ങളിൽ വിവിധ സ്പീഷീസുകളിൽ കാണപ്പെടുന്നു. ഒരു സെന്റീമീറ്റർ വരെ വലിപ്പം. സ്വർണയാമവണ്ട് ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്. നേരിയ പച്ചകലർന്ന സ്വർണനിറമുള്ള ഈ വണ്ടുകളെ ആരെങ്കിലും ശല്യപ്പെടുത്തിയാൽ അവയുടെ നിറം ഓറഞ്ചായി മാറും. ഇടയ്ക്ക് കറുത്ത പുള്ളികളും ഉണ്ടാവും. മിക്ക സ്പീഷീസുകളുടെയും വർണാഭമായ നിറങ്ങൾ മരണത്തോടെ ഇല്ലാതാവും.ലാർവ്വയും മാതൃജീവിയും ഒരു ചെടിയിൽത്തന്നെയായിരിക്കും കാണപ്പെടുക. ഒരു വർഷത്തിൽ തന്നെ നിരവധി തലമുറകൾക്ക് ജന്മം നൽകും. നിയന്ത്രണ മാർഗം വേപ്പെണ്ണ: ആമവണ്ടുകൾ,പച്ചത്തുള്ളൻ, മുഞ്ഞ, മീലിമൂട്ടകള്‍, ഇലപ്പേനുകൾ, ...

സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍റെ വാതില്‍പടി അരി വിതരണം തുടങ്ങി

Image
സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍റെ  വാതില്‍പടി അരി വിതരണം തുടങ്ങി കോന്നി: കോന്നി താലൂക്കില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വാതില്‍പടി അരി വിതരണം തുടങ്ങി. ഈ മാസം അഞ്ചു മുതലാണ് വാതില്‍പടി അരി വിതരണം ആരംഭിച്ചത്. കോന്നി താലൂക്കിലെ അരുവാപ്പുലം, മൈലപ്ര, കലഞ്ഞൂര്‍, പ്രമാടം, വള്ളിക്കോട്, തണ്ണിത്തോട് മലയാലപ്പുഴ, ചിറ്റാര്‍ സീതത്തോട് പഞ്ചായത്തുകളിലെ 145-ല്‍പരം റേഷന്‍ കടകളിലേക്കാണ് ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള ഭക്ഷ്യോല്‍പന്നം വിതരണം നടത്തുന്നത്. ഒരു ഘട്ടത്തില്‍ അരി, ഗോതമ്പ്, കുത്തരി, പച്ചരി, പുഴുക്കലരി എന്നിവയാണ് വിതരണം ചെയ്യുന്നത്. റേഷന്‍ കടയുടമകള്‍ പണം അടക്കുന്ന മുറക്ക് ഒാരോ പഞ്ചായത്തിലെയും ഒാരോ മേഖലകളിലെയും റേഷന്‍ കടകളിലേക്ക് മുന്‍ഗണന പ്രകാരമാണ് വിതരണം നടത്തുന്നത്. കോന്നി ടൗണിലാണ് സപ്ലൈകോയുടെ മൊത്തവിതരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വാതില്‍പടി അരി വിതരണം തുടങ...

കോന്നി യൂരിലെ " ഉറക്കം തൂങ്ങിയെ" കാണാം

Image
കോന്നി യൂരിലെ  " ഉറക്കം തൂങ്ങിയെ" കാണാം ...................................................... കോന്നിയിലും ഉണ്ടൊരു ഉറക്കം തൂങ്ങി . ഈ ഉറക്കം തൂങ്ങി ഒരു മരമാണ് .ഈ മരം  കാണണം എങ്കില്‍ കോന്നി വനം വകുപ്പിന്‍റെ ഐ .ബി (ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍)യില്‍   ചെല്ലണം .ഇവിടെ വലിയൊരു മഴ മരം പന്തലിച്ചു നില്‍ക്കുന്നു .ഇനി വായിച്ചറിയാം മഴ മരത്തെ കുറിച്ച് . മൈമോസെ (Mimosae) സസ്യകുടുംബത്തിൽ പെട്ട ഒരു മരമാണ് മഴവൃക്ഷം. ഉറക്കംതൂങ്ങി മരമെന്നും ഇതിനു പേരുണ്ട്. ശസ്ത്രനാമം: സമാനിയ സമാൻ (Samanea saman) . ഇംഗ്ലീഷിൽ ഇതിനെ റെയിൻട്രീ മഴവൃക്ഷം എന്നു വിളിക്കുന്നു. 20-25 മീറ്റർ പൊക്കത്തിൽ പന്തലിച്ചു വളരുന്ന ഈ മരത്തിനുചുറ്റും സദാഈർപ്പം ഉള്ളതിനാലാണ് ഇത് മഴവൃക്ഷമായി അറിയപ്പെടുന്നത്. ഈ വൃക്ഷത്തിന്റെ സ്വദേശം തെക്കേ അമേരിക്കയാണ്. വേണ്ടത്ര മഴയും ചൂടുമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ ഒരു തണൽ മരമായി നട്ടുവളർത്തുന്നുണ്ട്. ഇതിന്റെ പത്രവിതാനത്തിന് ഏതാണ്ടു 30 മീറ്റർ വ്യാസമുണ്ടാകുംസംയുക്തപർണ്ണമാണ് ഇതിനുള്ളത്.  ഇടതൂർന്ന ഇലകൾ നല്ല സൂര്യപ്രകാശം ഉള്ള സമയത്ത് പ്രകാശത്തിനഭിമുഖമായി നിവർന്നു നിൽക്കുന്നതിനാൽ സൂര്യരശ്മ...

കമ്പ്യൂട്ടര്‍ക്ക് നേരെ "റാൻസംവെയർ’ ആക്രമണം

Image
കമ്പ്യൂട്ടര്‍ക്ക്  നേരെ "റാൻസംവെയർ’ ആക്രമണം. ......................................................................................................  ഇന്‍റർനെറ്റിലൂടെ കന്പ്യൂട്ടറിൽ സ്ഥാപിക്കപ്പെടുന്ന റാൻസംവെയർ എന്ന മാൽവെയർ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്ത ഹാർഡ് ഡിസ്കിലെ വിവരങ്ങൾ(ഡാറ്റ) തിരികെ കിട്ടണമെങ്കിൽ മോചനദ്രവ്യമായി 300 ഡോളർ നൽകണമെന്നാണ് ആവശ്യം. പണം നേരിട്ടു നൽകുന്നത് കുറ്റവാളികളെ കണ്ടെത്താൻ സഹായിക്കുമെന്നതിനാൽ മോചനദ്രവ്യം ബിറ്റ്കോയിനായാണ് ആവശ്യപ്പെടുന്നത്. യുകെ, യുഎസ്, ചൈന, റഷ്യ, സ്പെയിൻ ഇറ്റലി, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലെ കന്പ്യൂട്ടറുകൾക്ക് നേരെയാണ് റാൻസംവെയർ ആക്രമണം. സ്പെയിനിലെ ടെലികോം ഭീമനായ ടെലിഫോണിക്ക, ഐബെർഡ്രോല, ഗ്യാസ് നാച്യുറൽ, ഡെലിവറി ഏജൻസി ഫെഡ് എക്സ്, റഷ്യയിലെ ടെലികോം ഭീമൻ മെഗാഫോണ്‍ എന്നീ കമ്പനികൾ സൈബർ ആക്രമണത്തിന് ഇരയായതായി റിപ്പോർട്ടുണ്ട്. റാൻസംവെയർ ആക്ര...

കുട്ടി ആനകളുടെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന ആവശ്യം വനം വകുപ്പ് പൂഴ്ത്തി

Image
          കുട്ടി  ആനകളുടെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന ആവശ്യം വനം വകുപ്പ് പൂഴ്ത്തി ................................................................................................................................................................... കോന്നി ആനത്താവളത്തില്‍ നിന്നും www.konnivartha.com ................................................................................................................ കോന്നി :  കോന്നി ആനത്താവളത്തിന്‍റെ നടത്തിപ്പ് ശരിയല്ലെന്ന്  കോന്നി എംഎൽഎ അടൂർ പ്രകാശ്  ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നില്ല  . സ്ഥലം എം എല്‍ എ ഉന്നയിച്ച പരാതികള്‍ ഗൌരവം നിറഞ്ഞതാണ്‌ .കുട്ടി  ആനകളുടെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന ആവശ്യം വനം വകുപ്പ് പൂഴ്ത്തി . കേന്ദ്ര പ്രോജക്ട് എലിഫെൻറ് ഡയറക്ടർ കോന്നിയിലെ ആനകളുടെ ദുരൂഹമരണത്തെക്കുറിച്ച് കേരള ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണം തേടിയെങ്കിലും അന്വേഷണ റിപ്പോര്‍ട്ട് ഇന്നും വെളിച്ചം കണ്ടില്ല .. ആറുമാസത്തിനിടയിൽ രണ്ട് ആനക്കുട്ടികളാണ് കോന്നിയി...

ഏഴംകുളം പഞ്ചായത്തില്‍ ഭവനരഹിതര്‍ക്കായി ഫ്‌ളാറ്റ് സമുച്ചയം

Image
ഏഴംകുളം പഞ്ചായത്തില്‍ ഭവനരഹിതര്‍ക്കായി ഫ്‌ളാറ്റ് സമുച്ചയം അടൂര്‍: ഏഴംകുളം ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ മൂര്‍ത്തിവിളയില്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂരഹിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കും. മുന്‍പ് ഭൂരഹിതരെ പുനരധിവസിപ്പിക്കുന്നതിനായി ഏഴംകുളം ഗ്രാമ പഞ്ചായത്ത് വാങ്ങിയ 93 സെന്റ് സ്ഥലത്താണ് പദ്ധതിയില്‍പ്പെടുത്തി ഫ്‌ളാറ്റ് നിര്‍മിക്കുന്നത്. ഇതു സംബന്ധിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു. സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി സര്‍ക്കാരിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ പരിശോധയുടെ അടിസ്ഥാനത്തില്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്നതിന് ഈ പ്രദേശം അനുയോജ്യമാണെന്ന് കണ്ടെത്തി. ആദ്യഘട്ടത്തില്‍ നാലു നിലകളുള്ള ഫ്‌ളാറ്റ് പണിയാനാണ് പദ്ധതി തയാറാക്കുന്നത്. നിര്‍മാണവുമായി ബന്ധപ്പെട്ട വിശദമായ രൂപരേഖ തയാറാക്കി സമര്‍പ്പിക്കുന്നതിന് നിര്‍മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തിയതായും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ...